Showing posts with label സെന്റിമെന്റ്സ്. Show all posts
Showing posts with label സെന്റിമെന്റ്സ്. Show all posts

മുത്തശ്ശി ഒരു പ്രെസ്ഥാനം

"ഈ മരങ്ങളും വീടുകളും മനുഷ്യരും എന്താണച്ചാപിന്നോട്ടു പോകുന്നത് ??" റ്റ്രേനില്പോകുമ്പോള്മനുക്കുട്ടന്ഒരുപാടുതവണ ചോദിച്ചിട്ടുള്ളതാണ്‍ ..എല്ലയിപ്പോഴും ഒരുത്തരം തന്നെ കിട്ടുംഅതെല്ലാം അവിടെത്ത്ന്നെ നിക്കാണെന്നും ,മനുക്കുട്ടനും അച്ചനുമാണു മുന്നോട്ടുപോകുന്നതെന്നും”....അപ്പൊ മനുക്കുട്ടന്‍ ‍കള്ളം പറയാണെന്ന്, ഈ അഛനെന്തറിയാം മരങ്ങള്‍ക്കെല്ലാം ജീവനുണ്ടെന്നാ റ്റീച്ചറ് പറഞേക്കണേ, അപ്പൊ അപ്പോ മരോം നടക്കണ്ടേ..??",


"മരം മുറിച്ചാ അതിനു വേദനിക്കില്ല്യേ..??"


"മരം ഒരു വരാന്നാ റ്റീച്ചറ് പറഞത്... എന്താണച്ചാ ഈ വരം..??!!"


"ഈ മരം മുറിച്ചാ, അതീക്കൂടുകൂട്ടീറ്ക്കണ കുഞ്ഞിക്കിളീകളെവടെപ്പോകും അച്ചാ..??"


"എന്തിനാച്ചാ ഈ മരങ്ങളും, ചെടികളും മുറിക്കണേ..??!" "മരങ്ങളാണ്‍ നമ്മെ രക്ഷിക്കുന്നതെന്ന് റ്റീച്ചര്‍ പറഞത് ശരിയാണോ അച്ചാ.??"




അവസാനം അച്ചന്‍ മനുക്കുട്ടനെ അവിടുന്ന് ഓടിക്കും..!!.. അതെല്ലയിപ്പോഴും അങനാ മനുക്കുട്ടന്റെ ഒരു ചോദ്യവും അച്ചനുമമ്മക്കും ഇഷ്ട്ടമല്ല ചെവിതല തരില്ല്യാ ചെക്കന്‍ അമ്മ എപ്പളും പറയും. ലതേ ചെക്കന്‍ എന്താണ്ട് ചോദിക്കണന്ന്എന്നും നീട്ടിപറഞേച്ച് അച്ചന്‍ വന്‍ ഗൌരവത്തിലാകും.!!.


എപ്പളും മനുക്കുട്ടന്റെ ചോദ്യങള്ക്കുത്തരം തരുന്ന തെക്കേലെ അമ്മിണിമുത്ത്ശ്ശ്യാ..... മുത്തശ്ശിക്കുപല്ലില്ലാത്തോണ്ട് ചിരിക്കുമ്പൊ നല്ല രസാ..ചെറ്യേകുട്ട്യോള്ടെ മാരി ... എപ്പളും മുറുക്കണകാരണം നാവൊക്കെ ചോന്നിരിക്കും... ഒരിക്കെ മനുക്കുട്ടനും തന്നു മുറുക്കാനായിട്ട് വെറ്റിലേം പാക്കും!!.... ചുണ്ണാബും, പൊകലേം..വല്ല്യോര്‍ക്കുള്ളതാത്രേ... മുറുക്കീട്ട് മനുക്കുട്ടനിഷ്റ്റായില്ല്യാ ..!! ഒരു വല്ലാത്ത ചൂവേം, തലചുറ്റലും... ഈ മുത്ത്ശ്ശി ആളൊരു രാക്ഷസ്സ്യാന്നു മനസ്സീ കരുത്യേം ചെയ്തു:“...1!... അല്ലാതെങ്ങിനാ മുറുക്കുന്നേ..??


മുത്ത്ശ്ശിടെ കയ്യില്കുറേ കഥീണ്ട്... കുട്ട്യോല്ക്കുള്ളകഥ, പിന്നെ കവിതേണ്ട്.. സ്കൂളിലെ കവിതേല്ല..അവളെ മനുക്കുട്ടനിഷട്ടല്ല.. അവള്ടച്ചന്ദുബായിന്ന്വന്നിട്ട് എല്ലവര്ക്കും മുട്ടായി കൊടുത്തുമനുക്കുട്ടനുമാത്രം തന്നില്ല... അമ്മോടു പറഞ് അവെളെ വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്ത് ഉറക്കണം.. പക്ഷെ മനുക്കുട്ടന്‍ ഇരുട്ട് പേട്യാ... ഇരുട്ടത്താണത്രേ കുട്ട്യോളെപ്പിടുത്ത്ക്കാര്‍ വര്യാ..!! കുറുംബുകാണുച്ചാ മനുക്കുട്ടനേം അവരു പിടിച്ചോണ്ടു പോകുത്രേ.. പിടിച്ചോണ്ടുപോയി... കണ്ണുകുത്തിപ്പൊട്ടിച്ച്, കയ്യും കാലും എല്ലാം ഒടിച്ച് പിച്ചതെണ്ടിക്കന്‍ കൊണ്ടുപോവൂന്നു അമ്മിണീമുത്തശ്ശ്യാ പറഞ്ഞുതന്നേ... അമ്മേ തായേ വല്ലതും തരണേ, “.. എന്നുകൂടി പറയണത്രേ..!! കണ്ണുകുത്തിപ്പൊട്ടിച്ചതും പോരാഞ് തമിഴ്കൂടി പറയണമെന്നു കേട്ടപ്പൊത്തന്നെ മനുക്കുട്ടന്‍ ഒന്നു നിശ്ചയിച്ചു ..ജീവന്‍പോയാലും കുട്ട്യോളെപ്പിടുത്തക്കാരെ വീട്ടിലേക്കടുപ്പിക്കില്ലാന്ന്..!!


അമ്മിണിമുത്തശ്ശിക്ക് മനുക്കുട്ടനെ വല്ല്യ ഇഷ്ട്ടാ....ഒരൂസ്സം കണ്ടില്ലെങ്കില് നീട്ട്യൊരു വിള്യാ..!! “മനുക്കുട്ടാന്ന്”... എന്നിട്ടും കണ്ടില്ലേല്എവിടെ എന്റെകുട്ട്യേന്ന് .. വിളികേട്ടാ മനുക്കുട്ടന് ചക്കേം, മാങ്ങേം, ഉണ്ണ്യാപ്പോം, അടേം എല്ലാം കിട്ടും , അതോണ്ട് മനുക്കുട്ടന്‍ എപ്പൊ ഹാജറായെന്നു ചോദിച്ചാല്‍മതി.. പിന്നെ മുത്ത്ശ്ശീടെ വക പാട്ടും, കഥേം ... അമ്മ ഉണ്ണാന്‍ വിളിക്കുന്നതുവരെ അവിടത്തന്ന്യാ,... ഒരു കാര്യത്തിലേയുള്ളൂ മനുക്കുട്ടനു വിഷമം.. വിളക്കുവക്കുമ്പോ മുത്ത്ശ്ശീടെകൂടെ നാമം ചൊല്ലാണം.... മുത്തശ്ശി ചൊല്ലുന്നതു ഏറ്റുചൊല്ലുകയുക് വേണം... ..എന്നാലും മനുക്കുട്ടനിഷ്ട്ടാ മുത്ത്ശ്ശ്യേ....

!!


മുത്ത്ശ്ശ്യീടെ വീട്ടില്‍ ഒരു ചെബകമരോണ്ട് ... അതിന്റെ മുകളിലാ മനുക്കുട്ടന്റെ ഇഷ്ടസ്ഥലം .... അവടെയിരുന്നാ ചെബകത്തിന്റെ മണോം കിട്ടും... ദൂരെ മൂവാണ്ടന്മാവിന്റെ ചോട്ടില്‍ മാങ്ങവീണാല്‍ അതു കാണ്വേം ചെയ്യാം..!! പക്ഷെ അപ്പടി പുളീര്‍ബാ ചെബകമരത്തുമ്മെ... എന്നാലും മനുക്കുട്ടനതീറ്റങ്ങളെ ഇഷ്ട്ടാ...!! ചാംബേമേം, ചെംബകപ്പൂമേം, മാങ്ങേമേം, വരണ പുഴുക്കളോക്കെ ഇവമ്മാരത്രേ തിന്നണത്..1!


അമ്മിണിമുത്തശ്ശി പറയാ.. ആ പുഴുക്കളാണത്ത്രേ പൂബാറ്റ്യാവണേന്ന്..


അതെങ്ങനാ ശരിയാവാ..?? പൂംബാറ്റക്കെന്തു ഭങ്ങ്യാ..?!! പുഴുക്കള്‍ക്കാണേ ഒരു ഭങ്ങീല്ല..!! മ്നുക്കുട്ടനിഷ്ടാല്ല പുഴുക്കളെ...!


മുത്ത്ശ്ശ്യേ ഈ കുഴിയാനെന്താ കുഴീലിരിക്കണേ ??"


"അതിനിര പിടിക്കാനാ കുട്ടാ..1!"


"അതെന്തിനാ ഇര പിടിക്കണേ..??"


"മനുക്കുട്ടനെന്തിനാ ചോറുതിന്നണേ, മാങ്ങതിന്നണേ, ചക്കതിന്നണേ..??"


"അതു മോന്‍ വലുതാവാന്‍..!!"


"അതുപോലെ അതിനും വലുതാവണ്ടെടാ കുട്ടാ..!!"


"കുഴിയാന വലുതായി മനുക്കുട്ടന്റെ അച്ചന്റേത്രെം വലുതാവോ..??"


"അത്രേം വലുതാവില്ല കുട്ടാ... അതു വലുതായി ഒരു തുബ്യാവും..!!"


"മുത്ത്ശ്ശ്യേ മുത്ത്ശ്ശ്യേ ..നമുക്കു തുബിയെപിടിച്ചു കളിക്കാം..!!"


മുത്തശ്ശിയെന്നും മനുക്കുട്ടന്റെ കൂടെ കളിക്കാന്‍ വരും..!! കഥ പറഞുതരും... ..........



( ഇനി തുംബിയെ പിടിക്കാനും, കഥപറനുതരാനും, പാട്ടുപാടിത്തരാനും മുത്തശ്ശി വരില്ല..17 വറ്ഷങ്ങള്‍ക്കുമുബ് മുത്തശ്ശി ഈ ലോകത്തോടു വിടപറഞു... പക്ഷെ മനുവുന്റെ മനസ്സില്‍നിന്ന് ഒരുകാലത്തിനും അടറ്ത്തിയെടുക്കാനാവില്ല, മുത്ത്ശ്ശിയില്ലായിരുന്നെങ്കില്‍ ഈ മനുവിന്റെ ബാല്യം ഇത്ര നിറപ്പകിട്ടാവില്ലയിരുന്നു... ഒരുപാടുകാര്യങ്ങള്‍ പടിക്കന്‍ കഴിയില്ലയിരുന്നു.. ആള്‍ക്കരെ എങ്ങനെ ഒരു ലാഭേച്ചയുമില്ലതെ സ്നേഹിക്കാം എന്നതിനു ഒരു വലിയ ഉദാഹരണമായിരുന്നു മുത്തശ്ശി.....!! മുത്തശ്ശിയുടെ ഓര്‍മ്മക്കായി ഞാന്‍ ഇതു സമര്‍പ്പിക്കുന്നു )

മനുവിനേപ്പോലെ ഞാനും

ഞാന്‍ “മനു”... ബാല്യത്തിനു ഒട്ടും മോടിയില്ലാതെ ജീവിച്ചു തീറ്ക്കേണ്ടിവന്ന ഒരു ഹതഭാഗ്യന്‍ ...........


ഗള്‍ഫിന്റെ മായാ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്ന എണ്ണമ്പറഞ കേന്ത്രസര്‍ക്കാര്‍ ജോലി കളഞുകുളിച്ചേച്ച്, പെട്ടെന്നുതന്നെ പണക്കരനാവാം എന്ന അത്യാഗ്രഹത്തിന്റെ പുറത്തു നാടുവിട്ടു, മലയാളിയും തെലുങ്കനും, ഹിന്ദിക്കാരനും എന്നു വേണ്ടാ ലോകത്തുള്ള സകലമാന മനുഷ്യജീവികളാലും പറ്റിക്കപ്പെട്ട് ഉടുതുണിക്കു മറുതുണിയില്ലാതെ തിരിച്ചു വന്ന ഒരു അച്ചന്റെ മകനാണു ഞാന്‍ .. അച്ചന്‍ തിരിച്ചുവന്നതിനു ശേഷം ഞാനമ്മയെ ചിരിച്ചു കണ്ടിട്ടില്ല .. അന്നൊക്കെ അമ്മയുടെ കണ്ണിലുണ്ടായിരുന്ന നനവ് ..അതിപ്പോഴും എന്റെ മനസ്സിന്റെ വിങ്ങലായി ഓര്‍മ്മകളില്‍ ജീവിക്കുന്നു.....!!

വായില്‍ വെള്ളിക്കരണ്ടിയുമായി രാജകുടുംബാങ്കമായി ജനിച്ച് , കോളേജില്‍ സീനിയറായിരുന്ന എന്റെ അച്ചനെ പ്രേമിച്ചു എന്ന കുറ്റത്തിനു വീടുവിട്ടു പോരേണ്ടിവരുകയും, ഒരിക്കല്‍ എല്ലം മറന്നു എല്ലവരും തിരികെ വിളിക്കന്‍ വരും എന്നു കാത്തിരിക്കുകയും, വിഷമഘട്ടങ്ങളില്‍ ആരും സഹായത്തിനില്ലാതെ...ജീവിതത്തിന്റെ കൈപ്പുനീര്‍ ഏറെ കുടിക്കേണ്ടി വന്ന എന്റെ സ്വന്തം അമ്മ..

അന്നു ഞാന്‍ രണ്ടാം ക്ലാസ്സില്‍ പടിക്കുന്നു... എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നു നില്‍ക്കുന്ന അച്ചനും ... ജീവിതം കുരുപ്പിടിപ്പിക്കന്‍ ഓടിനടന്ന് ജീവിതത്തിന്റെ എല്ലാ നിറങ്ങളും നഷ്ടപ്പെട്ട അമ്മയും.... എന്നേക്കാള്‍ ഒന്നര വയസ്സ് കൂടുതലുള്ള എന്റെ സ്വന്തം ചെച്ചിയും..... അന്നൊക്കെ അമ്മയുടെ മനസ്സിലുണ്ടായിരുന്ന ഒരു ഫയറാണ് ഞങ്ങളെ ജീവിക്കന്‍ പ്രെരിപ്പിച്ചത്... അന്നൊക്കെ അമ്മ പറയും “കാശും ഭക്ഷണവും” വെറുതേ കളയരുതെന്ന്... അതിന്റെ അര്‍ഥം മനസ്സിലാക്കന്‍ പിന്നേയും വര്‍ഷങ്ങള്‍ എടുത്തു എനിക്കും ചേച്ചിക്കും...

സ്കൂള്‍തുറക്കുംബോള്‍ എല്ലവരും പുതിയ ബാഗ്, യൂണിഫോമ്, ബുക്സ് എന്നിവയുമയിവരുമ്മ്ബോള്‍... തലേകൊല്ലത്തെ യൂണിഫോമും, മ്റ്റാരുടേയോ പഴയ ബുക്കും, കുടയൊന്നുമേ കാണൂ ഞങ്ങ രണ്ടു പേര്‍ക്കും കൂടി...... അന്നൊക്കെ വലുതാവാന്‍ പേടിയായിരുന്നു ഞങ്ങക്കു രണ്ടു പേര്‍ക്കും... വലുതായാല്‍ ഡ്രെസ്സു ചെറുതാവുമല്ലോ എന്ന പേടി... ചെറുതായാല്‍ പുതിയതു വാങ്ങാന്‍ കാശിലാല്ലോ എന്ന പേടി..അമ്മയുടെ വിഷമം കാണേണ്ടിവരുമല്ലോ എന്നുള്ള സങ്കടം ... പ്രിമറി ടീച്ചറുടെ എണ്ണിച്ചുട്ട അപ്പം പോലെയുള്ള ശബളത്തില്‍ നിന്നും....വീടിന്റെ ലോണ്‍.. വീട്ടുചിലവുകള്‍...എന്റേയും ചേച്ചിയുടേയും പടനം.... എന്നിവയൊക്കെ കഴിഞാല്‍ ഒന്നുംതന്നെ ബാക്കിയുണ്ടാവാറില്ലായിരുന്നു... അന്നോക്കെ പച്ചക്കറി എന്നോരു സാതനം പുറത്തുനിന്നും വങ്ങാറില്ലായിരുന്നു... അമ്മയെല്ലം വീട്ടില്‍ത്തന്നെ നട്ടുനനച്ചുണ്ടാക്കും...... അന്നോന്നും റേഷനരി വാങ്ങാറില്ലായിരുന്നെങ്കിലും... കൂട്ടത്തിലെ ഏറ്റവും വിലകുറഞ അരിയായിരുന്നു വാങ്ങിക്കോണ്ടിരുന്നത്..,

അന്നൊക്കെ ആല്‍ബം എടുത്തുവച് അമ്മയോടു ഞാന്‍ ചോദിക്കും.... “ഞാനെവിടാണെന്ന്“... ഒന്നോ രണ്ടോ ചിത്രങല് മാത്രമെ ഞാന്‍ ഉണ്ടായിരുന്നുള്ളൂ... അതുതന്നെ ആറുമാസമുള്ളപ്പോളെടുത്ത ഒന്നും ഒന്നര വയസ്സുള്ളപ്പോളെടുത്ത ഒന്നും... എന്നല്‍ ചേച്ചിയിടെ ഒരുപാടുണ്ടായിരുന്നു.... ബ്ലാക് ന്‍ വൈറ്റും അല്ലാത്തതും... അന്നൊക്കെ അടുത്ത വീട്ടിലെ കുട്ടികള്‍ ഓട്ടോയില്‍ സ്കൂളില്‍ പോകുമ്പോള്‍ .. ഞാനും ചേച്ചിയും പാടത്തുകൂടി (അതായിരുന്നു ഷോര്‍ട്ട് കട്ട് , എന്നാലും രണ്ടു രണ്ടര കിലോമീറ്റര്‍) കാല്‍നടയായി പോകുമായിരുന്നു... അന്നൊന്നും എന്റെ ഒരു നിക്കറിനും ബട്ടനുണ്ടായിരുന്നില്ല... മഴക്കലത്ത് പാടത്ത്കൂടി പോകുമ്പോള്‍ ചെരുപ്പൂരിപ്പിടിക്കണം അല്ലെങ്കില്‍ തെന്നി വീഴും......ഇങനെ ചെരുപ്പൂരിപ്പിടിക്കുമ്പോല്‍ ചിലപ്പോല്‍ നിക്കറില്‍ കുത്തിയിരിക്കുന്ന പിന്നിനു കാലപ്പഴക്കത്താല് സ്വയം ഊരുകയും ഒരുകയ്യില്‍ ചെരുപ്പും മറ്റെ കയ്യില്‍ നിക്കരും മുറുകെപ്പിടിച്ച് പോയിരുന്നതൊക്കെ ഒരു കാലം.....

ഒരിക്കല്‍ വാസന്തിറ്റീച്ചര്‍ എന്നോടു ഒരു ചോദ്യം ചോദിക്കുകയും ...”അതെന്റെ ബുക്കിലില്ലാ റ്റീച്ചരേന്നു “ ഞാനും............ഞാന്‍ പറഞത് സത്യമായിരുന്നു...

(തുടരും)