വെല്‍ക്കം 2010..!!


ഇതിലെ കഥാപാത്രങ്ങള്‍ക്കു കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആരെങ്ങിലുമായി സാംമ്യം തൊന്നുകയാണെങ്ങില്‍ ‍..... അതു കണ്ണട വക്കാത്തതിന്റെയാണ്)

തേക്കിന്‍കാടു മൈതാനം, ത്രിശ്ശൂര്‍

ഇന്ന്, സമയം 12 19

സമ്മേളനം പത്തു മണിക്കാണ് എങ്കിലും കേരളത്തിലെ എതെങ്കിലും ഒരു മന്ത്രി പറഞ്ഞ സമയത്തു വന്നിട്ടുണ്ടൊ....???? മലയാളദേശം ചീഫ് ശ്രീ അച്ചുമ്മാമന്‍ എത്തിച്ചെരുന്ന ഒരു ചടങ്ങാണ് ഈ പൂരനഗരിയില്‍ നടക്കാന്‍പൊകുന്നത്. ജനങ്ങളെല്ലാം അക്ഷമരായി നേതാവിനെയും കാത്തു നില്‍ക്കുന്നു (എങ്ങനെ ക്ഷമ നശിക്കതിരിക്കും, ഭരണം മാറാന്‍ 5 വര്‍ഷം.. ഒരു കലുങ്ക് പണിയാന്‍ 4 വര്‍ഷം, മുട്ടിനു മുട്ടിനു ഹറ്ത്താല്‍ ... മുഖ്യനൊരു വാക്കില്‍ നിന്നു അടുത്ത വാക്കിലേക്ക് അര മണിക്കൂര്‍ ..അരിയില്ലാത്തതിനു മുട്ടയും പാലും വാങ്ങിക്കഴിക്കന്‍ പരയുന്ന മന്ത്രി... പിന്നെയാ ഈ വൈകിവരല്‍... ) എങ്കിലും കുറെ അധികാരമൊഹികലും,മണ്ടന്മാരും, ഒരു പണിയും ജീവിതതില്‍ എടുത്തിട്ടില്ലാത്തവരും, ആരാന്റെ കാശ്ശില്‍ തിന്നു മുടിക്കുന്നവരും സാവിനു” (തിരുത്തിവായിക്കനപേക്ഷ) ജൈ വിളിക്കുന്നുണ്ട് , പൂര നഗരി അങനെ ചുവപ്പ് മഴ പുത്ചു നില്‍ക്കുന്നു......ശബ്ധമുഖരിതമാണു അന്തരീക്ഷം..........

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരൊക്കെ തലചൊറിഞു കൊട്ടുവായിട്ടു നില്‍ക്കുന്നു. ( കേരളത്തിലെ പോലീസ്സല്ലേ ..ഗര്‍ഭിണീടെ കൂട്ടുള്ള വയറൊക്ക വച്ച് എന്നാ ചെയ്യാനാ).. പൊലിസിന്റെ ഡ്യുട്ടി ചെയ്യുന്നവരാകട്ടെ ചുവപ്പു ഷര്‍ട്ടും കാക്കി നിക്കറും ഇട്ടവര്‍...(അവര്‍ക്കു തോക്കു കൂടികോറ്റുത്താല്‍ സങതി കേമം..!!)

സമരം 12 31


ഭുരിപക്ഷം പേരും ബൊറടിച്ചു തിരിച്ചടിക്കാന്‍ ശേഷിയില്ലതെ നില്‍ക്കുമ്പൊള്‍ ‍..... അകലെ നിന്നു ഒരു വെളുത്ത കാര്‍ പൊടി പറത്തി വരുന്നു കൂടെ കുറെ ആക്രി വണ്ടികലും., അലവലാതികളും....

തന്റെ സ്വതസിധമായ മസിലുപിടുത്തത്തൊടുകൂടി ശ്രീമാന്‍ അച്ചുമ്മാന്‍ കാറില്‍ നിന്നിറങി.( ബാഗ്രൌണ്ടില്‍ ചുവപ്പു ഷര്‍ട്ടും കാക്കി നിക്കറും ഇട്ടവരുടെ ബന്റ് മെളം) അപ്പൊഴാനു എല്ലവരും അതു ശ്രെദ്തിചത് ..ഇടവും വലവും രണ്ടു ചുവപ്പു നിക്കരുകാര്‍ പപ്പുവും, പരമുവും.........


ത്രിശ്ശൂര്‍ മേയര്‍, മാമനെ വെദിയിലെക്കു ആ‍്നയിച്ചു ....പപ്പുവും പരമുവും വെദിയുടെ ഇടതുവശത്തായി നിലയുറപ്പിച്ചു ..... ചീഫിനു ഭുമാഫിയയുടെവധ ഭീഷണിയുല്ലതിനാല്‍ പി ബി ( പൊക്കെറ്റ് ബൊംബ് ) അയചതാനു പി അന്റ് പി യെ .......... (പോക്കറ്റടിയും , പിടിച്ചുപറിയും നിര്‍ത്തിയതില്‍പ്പിന്നെ ഇതെന്നാ രണ്ടിന്റേം പണ്...ഫലത്തില്‍ രണ്ടും ഒര്ന്നു തന്നെ..നാട്ടരെപറ്റിക്കല്‍)

സ്വരാജ് റൌണ്ടിലെക്കുല്ല വാഹന ഗതാഗതം 50 കി മി.... ആലുവാ കവലയില്‍ വചെ തടഞിരുന്നു.. (അതു പിന്നെ അങനെയാണല്ലോ..എന്തുണ്ടായാലും പോതുജനം സഹിക്കണം) പിന്നെ അടുത്തു പത്തുള്ള കടകളിലെല്ലാം ഒരു മനുഷ്യകുഞു പൊലും ഉണ്ടാവരുതെന്നും നിഷ്കര്‍ഷിചിരുന്നു ( അല്ലേലും ആരു കാണുന്നു ഈ നാടകം)


സമയം 12 45

മേയര്‍ മാമ്മനെക്കുറിച്ചു പൊക്കിപ്പറഞു കൊണ്ടിരിക്കുമ്പൊല്‍ .......... പപ്പുവും പരമുവും മാമ്മന്റെ സുരക്ഷയില്‍ ജാഗരൂകരായി നിന്നു ............പപ്പുവിനൊരു സംശയം രാഗം തിയെട്ടരിനടുത്തുല്ല പെട്ടിക്കടയില്‍ ഒരു അനക്കം (പുള്ളി കിടിലന്‍ പീസ്സാന്നാ കരുത്യേ)പൊലെ ... ഇനി ഇപ്പൊ തൊന്നിയതാകുമൊ..? ..... പപ്പുവിന്റെ ഈ പരിഭ്രമം കണ്ട പരമു അണികളെ വിളിചു അവിടെ ആരുണ്ടെങ്കിലും ... കാലു തല്ലിയൊടിക്കന്‍ നിര്‍ധെശിചു... ( അണികളായാല്‍ അങനെയോക്കെ വേണം...എന്നാലല്ലേ നേതാവാകാന്‍ പറ്റൂ) ഭ്ഗ്യവശാല്‍ അവിടെ ആരും

ണ്ടായിരുന്നില്ല..... പപ്പു പിന്നെയും കാണികള്‍ക്കിടയിലെക്കു നൊക്കി ..അവിടെ ഒരുത്തന്‍ മൊബില്‍ കാമറയില്‍ പടം പിടിക്കുന്നു .... അവനെ ഒന്നു തുറിചു നൊക്കിയെങ്കിലും അവന്‍ അതു കാണാത്തതിനാല്‍ ,

നൊട്ടം വേസ്റ്റയി ... ( ചുമ്മാ ഒരു നോട്ടം)

സമയം 12 50

മെയറുടെ ഊഴം കഴിഞു..... അചുമാമ്മന്‍ വെദിയിലെക്കു കയറി...

പ്രിയാ‍ാ‍ാ‍ാ‍ാപ്പെട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ നാട്ടൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂകാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

ട്ടൊഒ ഒ ഒ ഒ.... ......എവിടെനിന്നനു ഈ വെടിയൊച്ച പപ്പു ചുറ്റും നൊക്കി.....

നമ്മുടെ അചുമാമനു വെടിയെറ്റിരിക്കുന്നു....... (സത്യാണാവോ..)...... പപ്പുവിനു ആ സമയം ഒരു ഐഡിയ തൊന്നി... ആ മൊബില്‍ പടം പിടുത്തക്കരനെ പിടിക്കുക അവന്റെ മൊഫില്‍ എല്ലത്തിനും മറുപടി തരും (നടന്നതേന്നെ)

സമയം 12 52

പപ്പു മൊഫിലു കാരനെ പിടിച്ചു കൂംബിനിട്ടു ( കൂംബെന്നാ വയറിനടിയിലുള്ള ഒരു സ്പോട്ടെന്നാ) രണ്ടണ്ണം കൊടുത്തു മൊഫില്‍ വാങിചെടുത്തു.... അപ്പൊഴനു പപ്പു ഒരു യാദാര്‍ഥ്യം മനസിലക്കിയതു... ആ മൊഫില്‍, കടയില്‍ ഡിസ്പ്ലേ ക്കു വക്കുന്ന ഒരു ഒരു ഡമ്മി ( മലയാളിയാണെന്നറിഞപ്പോഴേ മനസ്സിലാക്കേണ്ടതായിരുന്നു) മൊഫില്‍ ആണെന്നു... കുനിചു നിര്‍തി അവനു 5-10 എണ്ണം കൂടി നല്‍കിയിട്ടു പപ്പു അവിടെ നിന്നു പമ്പ.. എരുമെലി, ചെന്നൈ വഴി .. കൊല്‍ക്കത്തക്കു എസ്കപ് ആയി... (അവിടെയാണല്ലോ ആസ്ഥാനം)

( എന്തിനായിരിക്കാം അചുമ്മമനെ വെടിവചതു ..... ആരായിരിക്കാം അതു ചയ്തതു .... ചുരുലുകല്‍ ഒരൊന്നയി അഴില്ക്കെന്ദിയിരിക്കുന്നു... എനിക്കു ബോറടിച്ചും തുടങിയിരിക്കുന്നു)

""""""""""""""റീവൈന്റിങ്ങ് """""""""""""

പര്‍ട്ടി ആപ്പിസ്സ്, ത്രിശ്ശൂര്‍

ഇന്ന്, സമയം 12 19

അചുമ്മമന്‍ വെകിളി റ്റി വി കണ്ടു കൊന്‍ണ്ടിരിക്കുന്നു, കൂടെ മണ്ടന്മാരായ കുറെ അണികലും ( അണികളല്ലേലും മണ്ടന്മാരാണല്ലോ)

അണി : എന്നലും മമ്മാ ഈ ചതി പിണങാരായിയൊടു വേണമായിരുന്നൊ...?

മമ്മാ : അവആ‍ാ‍ാ‍ാ‍ാനു കുറെ നാളായി എന്റെ കസെരയിലെക്കു നൊഒ ഒ ഒ ട്ടം എന്നല്‍ എന്നു എന്റെ പകരം പൊയ്ക്കൊട്ടെ എന്നു കരുതി

അണി : എന്തായാലും നമ്മുടെ മൈക്കപ്പുകാരനെ സമ്മതിക്കണം , ശരിക്കും അങയപ്പൊലെ മൈക്ക് അപ് ചെയ്തു കഞല്ലൊ പഹയന്‍

സമയം 12 31

... വെഷം മാറിയ പിനങാറായിയും സംഘവും കാറില്‍ വരുന്നു .. അഭിവാദ്യങല്‍ സ്വീകരിക്കുന്നു ....( ബാഗ്രൌണ്ടില്‍ ചുവപ്പു ഷര്‍ട്ടും കാക്കി നിക്കറും ഇട്ടവരുടെ ബന്റ് മെളം)

സമയം 12 45

മെയര്‍ മാമ്മനെ പൊക്കിപ്പര്‍ഞു കൊണ്ടിരിക്കുമ്പൊള്‍ ‍...... യഥാര്‍ഥ അചുമാമ്മന്‍ പര്‍റട്ടി ആപ്പിസ്സില്‍ ഇരുന്നു ഉറക്കം തുങുന്നു...(അതെല്ലയിപ്പോഴും അങനെയാണല്ലൊ..ഭരണ കാ‍ര്യത്തിലും)

സമയം 12 50

മെയറുടെ ഴം കഴിഞു... വെഷം കെട്ടിയ പിനങാരയി......സംസാരിക്കന്‍ വരുമ്പൊല്‍... അചുമ്മാമന്റെ ഒറക്കം സകലതും പൊയി

ഇനിയെതൌ കെണിയാനാവൊ ചുള്ളന്‍ പണിയാന്‍ പൊകുന്നത് എന്നു വിചാരിചിട്ടകാം ഉരക്കം പൊയത്..( സ്വന്തം കസേര ഇളകാതെ നോക്കണമല്ലോ)

ട്ടൊ ഒ ഒ ഒ ഒ .............. (വെടി പോട്ടി)

അചുമ്മമന്‍ റ്റി വി യിലെക്കു നൊക്കി ...

പക്ഷെ എന്തനെന്നു കാണാന്‍ കഴിഞില്ല .........because അതെ സമയം പര്‍റ്റി ആപ്പിസ്സില്‍ സെറ്റു ചെയ്തിരുന്ന റ്റയിം ബൊംബ് പൊട്ടി ......മൊത്തം ചാരമായി

സമയം 12.52

ഈ സമയം കേരള ജനത കെള്‍ക്കാന്‍ ഇഷ്റ്റപ്പെദുന്ന വാര്‍ത്തകലനു കെട്ടതു........ പിനങാരായി വെടിയെറ്റും .... അചുമാമ്മന്‍ ബൊംബ് സ്ഫൊടനതിലും ..... ബാക്കി എല്ലാ പാര്‍ട്ടികളുടെയും നെതാക്കന്‍ മാര്‍ മറ്റു പല

സ്ഫൊടനന്ഗളിലും സമധിയായി..... (നടക്കുമോ എന്തോ... ജനങ്ങള്‍ മൊത്തം ചാരമായാലും ഇവമ്മാരൊക്കെ ഇങ്ങനെതന്നെ കാണും)

കേരള ജനത ഈ സുദിനം എല്ലാ വര്‍ഷവും വലിയ ആഘൊഷപൂര്‍വം കൊണ്ടാടാന്‍ തീരുമനിച്ചു.... ( എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ “2010” )

( story "Vantage Point " എന്ന english പടത്തോടു സാമ്യം ഉണ്ടെങില്‍ അതു മനപൂര്‍വം ചെയ്തതണ് )

എന്‍ ബി : ഇതിന്റെ മറുപടി കാശായിട്ടാണെല്‍ ഇനീം എഴുതും.... അണികളുടെ...ബൂസ്റ്റ് ആണേല്‍....R I Pല്‍ സ്വസ്ഥം

മനുവിനേപ്പോലെ ഞാനും

ഞാന്‍ “മനു”... ബാല്യത്തിനു ഒട്ടും മോടിയില്ലാതെ ജീവിച്ചു തീറ്ക്കേണ്ടിവന്ന ഒരു ഹതഭാഗ്യന്‍ ...........


ഗള്‍ഫിന്റെ മായാ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്ന എണ്ണമ്പറഞ കേന്ത്രസര്‍ക്കാര്‍ ജോലി കളഞുകുളിച്ചേച്ച്, പെട്ടെന്നുതന്നെ പണക്കരനാവാം എന്ന അത്യാഗ്രഹത്തിന്റെ പുറത്തു നാടുവിട്ടു, മലയാളിയും തെലുങ്കനും, ഹിന്ദിക്കാരനും എന്നു വേണ്ടാ ലോകത്തുള്ള സകലമാന മനുഷ്യജീവികളാലും പറ്റിക്കപ്പെട്ട് ഉടുതുണിക്കു മറുതുണിയില്ലാതെ തിരിച്ചു വന്ന ഒരു അച്ചന്റെ മകനാണു ഞാന്‍ .. അച്ചന്‍ തിരിച്ചുവന്നതിനു ശേഷം ഞാനമ്മയെ ചിരിച്ചു കണ്ടിട്ടില്ല .. അന്നൊക്കെ അമ്മയുടെ കണ്ണിലുണ്ടായിരുന്ന നനവ് ..അതിപ്പോഴും എന്റെ മനസ്സിന്റെ വിങ്ങലായി ഓര്‍മ്മകളില്‍ ജീവിക്കുന്നു.....!!

വായില്‍ വെള്ളിക്കരണ്ടിയുമായി രാജകുടുംബാങ്കമായി ജനിച്ച് , കോളേജില്‍ സീനിയറായിരുന്ന എന്റെ അച്ചനെ പ്രേമിച്ചു എന്ന കുറ്റത്തിനു വീടുവിട്ടു പോരേണ്ടിവരുകയും, ഒരിക്കല്‍ എല്ലം മറന്നു എല്ലവരും തിരികെ വിളിക്കന്‍ വരും എന്നു കാത്തിരിക്കുകയും, വിഷമഘട്ടങ്ങളില്‍ ആരും സഹായത്തിനില്ലാതെ...ജീവിതത്തിന്റെ കൈപ്പുനീര്‍ ഏറെ കുടിക്കേണ്ടി വന്ന എന്റെ സ്വന്തം അമ്മ..

അന്നു ഞാന്‍ രണ്ടാം ക്ലാസ്സില്‍ പടിക്കുന്നു... എല്ലാം നഷ്ടപ്പെട്ടു തകര്‍ന്നു നില്‍ക്കുന്ന അച്ചനും ... ജീവിതം കുരുപ്പിടിപ്പിക്കന്‍ ഓടിനടന്ന് ജീവിതത്തിന്റെ എല്ലാ നിറങ്ങളും നഷ്ടപ്പെട്ട അമ്മയും.... എന്നേക്കാള്‍ ഒന്നര വയസ്സ് കൂടുതലുള്ള എന്റെ സ്വന്തം ചെച്ചിയും..... അന്നൊക്കെ അമ്മയുടെ മനസ്സിലുണ്ടായിരുന്ന ഒരു ഫയറാണ് ഞങ്ങളെ ജീവിക്കന്‍ പ്രെരിപ്പിച്ചത്... അന്നൊക്കെ അമ്മ പറയും “കാശും ഭക്ഷണവും” വെറുതേ കളയരുതെന്ന്... അതിന്റെ അര്‍ഥം മനസ്സിലാക്കന്‍ പിന്നേയും വര്‍ഷങ്ങള്‍ എടുത്തു എനിക്കും ചേച്ചിക്കും...

സ്കൂള്‍തുറക്കുംബോള്‍ എല്ലവരും പുതിയ ബാഗ്, യൂണിഫോമ്, ബുക്സ് എന്നിവയുമയിവരുമ്മ്ബോള്‍... തലേകൊല്ലത്തെ യൂണിഫോമും, മ്റ്റാരുടേയോ പഴയ ബുക്കും, കുടയൊന്നുമേ കാണൂ ഞങ്ങ രണ്ടു പേര്‍ക്കും കൂടി...... അന്നൊക്കെ വലുതാവാന്‍ പേടിയായിരുന്നു ഞങ്ങക്കു രണ്ടു പേര്‍ക്കും... വലുതായാല്‍ ഡ്രെസ്സു ചെറുതാവുമല്ലോ എന്ന പേടി... ചെറുതായാല്‍ പുതിയതു വാങ്ങാന്‍ കാശിലാല്ലോ എന്ന പേടി..അമ്മയുടെ വിഷമം കാണേണ്ടിവരുമല്ലോ എന്നുള്ള സങ്കടം ... പ്രിമറി ടീച്ചറുടെ എണ്ണിച്ചുട്ട അപ്പം പോലെയുള്ള ശബളത്തില്‍ നിന്നും....വീടിന്റെ ലോണ്‍.. വീട്ടുചിലവുകള്‍...എന്റേയും ചേച്ചിയുടേയും പടനം.... എന്നിവയൊക്കെ കഴിഞാല്‍ ഒന്നുംതന്നെ ബാക്കിയുണ്ടാവാറില്ലായിരുന്നു... അന്നോക്കെ പച്ചക്കറി എന്നോരു സാതനം പുറത്തുനിന്നും വങ്ങാറില്ലായിരുന്നു... അമ്മയെല്ലം വീട്ടില്‍ത്തന്നെ നട്ടുനനച്ചുണ്ടാക്കും...... അന്നോന്നും റേഷനരി വാങ്ങാറില്ലായിരുന്നെങ്കിലും... കൂട്ടത്തിലെ ഏറ്റവും വിലകുറഞ അരിയായിരുന്നു വാങ്ങിക്കോണ്ടിരുന്നത്..,

അന്നൊക്കെ ആല്‍ബം എടുത്തുവച് അമ്മയോടു ഞാന്‍ ചോദിക്കും.... “ഞാനെവിടാണെന്ന്“... ഒന്നോ രണ്ടോ ചിത്രങല് മാത്രമെ ഞാന്‍ ഉണ്ടായിരുന്നുള്ളൂ... അതുതന്നെ ആറുമാസമുള്ളപ്പോളെടുത്ത ഒന്നും ഒന്നര വയസ്സുള്ളപ്പോളെടുത്ത ഒന്നും... എന്നല്‍ ചേച്ചിയിടെ ഒരുപാടുണ്ടായിരുന്നു.... ബ്ലാക് ന്‍ വൈറ്റും അല്ലാത്തതും... അന്നൊക്കെ അടുത്ത വീട്ടിലെ കുട്ടികള്‍ ഓട്ടോയില്‍ സ്കൂളില്‍ പോകുമ്പോള്‍ .. ഞാനും ചേച്ചിയും പാടത്തുകൂടി (അതായിരുന്നു ഷോര്‍ട്ട് കട്ട് , എന്നാലും രണ്ടു രണ്ടര കിലോമീറ്റര്‍) കാല്‍നടയായി പോകുമായിരുന്നു... അന്നൊന്നും എന്റെ ഒരു നിക്കറിനും ബട്ടനുണ്ടായിരുന്നില്ല... മഴക്കലത്ത് പാടത്ത്കൂടി പോകുമ്പോള്‍ ചെരുപ്പൂരിപ്പിടിക്കണം അല്ലെങ്കില്‍ തെന്നി വീഴും......ഇങനെ ചെരുപ്പൂരിപ്പിടിക്കുമ്പോല്‍ ചിലപ്പോല്‍ നിക്കറില്‍ കുത്തിയിരിക്കുന്ന പിന്നിനു കാലപ്പഴക്കത്താല് സ്വയം ഊരുകയും ഒരുകയ്യില്‍ ചെരുപ്പും മറ്റെ കയ്യില്‍ നിക്കരും മുറുകെപ്പിടിച്ച് പോയിരുന്നതൊക്കെ ഒരു കാലം.....

ഒരിക്കല്‍ വാസന്തിറ്റീച്ചര്‍ എന്നോടു ഒരു ചോദ്യം ചോദിക്കുകയും ...”അതെന്റെ ബുക്കിലില്ലാ റ്റീച്ചരേന്നു “ ഞാനും............ഞാന്‍ പറഞത് സത്യമായിരുന്നു...

(തുടരും)